പ്രവാസിയായ ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടി യുവതി പരാതി നല്‍കിയിരിക്കുന്നത്.
അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. അദലാജ് പൊലീസിന് ലഭിച്ച പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്.
2016ലാണ് യുവതി പ്രവാസിയായ യുവാവിനെ വിവാഹം കഴിച്ചത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ച് മാസത്തോടെ യുവതി ഇന്ത്യ വിട്ടു.
എന്നാല്‍ വിദേശത്ത് വച്ച് ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
വീട്ടില്‍ ബിയറുമായെത്തുന്ന ഭര്‍ത്താവ് തന്നോട് കുടിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും, മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കുവാനായി നല്‍കുമെന്നും ആരോപിക്കുന്നു. സ്ത്രീധനത്തെ ചൊല്ലി തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവ് ഒരു വര്‍ഷത്തോളമായി തനിക്ക് സെക്സ് നിഷേധിച്ചിരുന്നതായും 34 വയസുള്ള യുവതി പരാതിയില്‍ ആരോപിക്കുന്നു.
മകള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്‍പ്പടെ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്ബോള്‍, തന്റെ മാതാപിതാക്കളോട് ചോദിക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അദലാജ് പൊലീസ്. ഈ മാസം ഭര്‍ത്താവുമൊത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
നാട്ടിലെത്തിയ ഉടനെ തന്നെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് ഭര്‍ത്താവ് ദുബായിലേക്ക് തിരികെ പോവുകയായിരുന്നു.