Breaking News

കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് പലതവണ ആവര്‍ത്തിച്ചു ചോദിച്ചു, ഒടുവില്‍ നെറുകയില്‍ നിറകണ്ണുകളോടെ ഒരുമ്മ നല്‍കി ആ അമ്മ തിരിഞ്ഞ് നടന്നു…

ദത്ത് വിവാദത്തില്‍ ആരോപണവുമായി രംഗത്തെത്തിയ അനുപമയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടിയെ ഏറ്റെടുക്കുമ്പോഴുള്ള സങ്കട കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കുട്ടിയെ വിജയവാഡയില്‍നിന്ന് എത്തിച്ച സംഘത്തിലെ ഉദ്യോഗസ്ഥനാണ് ആ കാഴ്ച മാധ്യമങ്ങളോട് വിവരിച്ചത്.

കണ്ടുനില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തങ്ങളെ കണ്ടപ്പാടെ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം പറഞ്ഞു മനസിലാക്കിയ ശേഷം കുട്ടിയെ വിട്ടുതരുമ്പോള്‍ അവന്റെ നെറുകയില്‍ അവസാനമായി ഒരുമ്മ നല്‍കിയത് തങ്ങളുടെ നെഞ്ചകം തകര്‍ന്ന കാഴ്ചയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഉദ്യോഗസ്ഥന്റെ വാക്കുകളിലേയ്ക്ക്;

”സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍. ആ സ്‌നേഹവാത്സല്യത്തില്‍ ഒന്നുമറിയാതെ അവനും ഉറങ്ങി. ‘അമ്മ’യുടെ കരച്ചില്‍ കേട്ട് ഇടയ്ക്കുണരും. അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല…”

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …