Breaking News

13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ…

‘ഹെയര്‍ കട്ട്’ എന്ന് ഓമനപ്പേരുള്ള വായ്പ എഴുതിത്തള്ളലിലൂടെ 13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ. ചെറുകിട വായ്പക്കാരോട് ഒട്ടും കാരുണ്യം കാണിക്കാതെയും കുടിയിറക്കിയും പീഡിപ്പിക്കുമ്പോഴാണ് വന്‍കിടക്കാര്‍ക്കുവേണ്ടി ബാങ്കുകള്‍ നഷ്ടം ‘സഹിക്കുന്നത്’.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ബാങ്കുകള്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ കോര്‍പറേറ്റ് വായ്പകള്‍ നിരന്തരം എഴുതിത്തള്ളുന്നത്.

വന്‍ തുക ബാങ്ക് വായ്പയുള്ള കോര്‍പറേറ്റ് സ്ഥാപനം നഷ്ടത്തിലായാല്‍ അതിനെ മറ്റൊരു കോര്‍പറേറ്റ് സ്ഥാപനത്തിന് ഏറ്റെടുക്കാം. ഇങ്ങനെ ഏറ്റെടുക്കുമ്പോള്‍ ബാങ്ക് വായ്പ ക്രമീകരിച്ച്‌ കൊടുക്കും. ‘ക്രമീകരിക്കല്‍’ എന്നത് ഫലത്തില്‍ ‘ഹെയര്‍ കട്ട്’ എന്ന് പേരിട്ട എഴുതിത്തള്ളലാണ്.

ഏറ്റെടുക്കുന്ന സ്ഥാപനം ഏറ്റെടുക്കപ്പെടുന്ന സ്ഥാപനത്തിന്റെ വായ്പ ബാധ്യതയില്‍ നിശ്ചിത ശതമാനം നല്‍കിയാല്‍ മതി. ബാക്കി എഴുതിത്തള്ളും. ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകട്ടെ, വായ്പ തീര്‍ക്കാനുള്ള തുക ബാങ്കുകള്‍തന്നെ വായ്പ കൊടുക്കുകയും വേണം. കോര്‍പറേറ്റ് ഗ്രൂപ്പിന്റെ ഏതെങ്കിലും ഒരുസ്ഥാപനം

നഷ്ടത്തിലായാല്‍ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് വായ്പ തിരിച്ചുപിടിക്കില്ലെന്ന ‘ഔദാര്യ’വുമുണ്ട്. ഫലത്തില്‍ നഷ്ടത്തിലായ സ്ഥാപനം കൈയൊഴിഞ്ഞാലും മറ്റ് സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് നിലനിര്‍ത്താം. ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകട്ടെ വായ്പ തീര്‍ക്കാന്‍ ബാങ്ക് സഹായിക്കും. നഷ്ടം പൊതുമേഖല ബാങ്കുകള്‍ക്ക്; അതായത് നിക്ഷേപകര്‍ക്ക്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …