Feb 13, 2026 8:36 AM
Breaking News

മുംബൈയില്‍ 50 ശതമാനം കുട്ടികളിലും കൊവിഡ് ആന്റിബോഡിയെന്ന് സര്‍വേ റിപ്പോര്‍ട്ട്…

മുംബൈില്‍ 51.18 ശതമാനം പേരിലും കൊവിഡ് വൈറസ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സെറോ സര്‍വേ റിപ്പോര്‍ട്ട്. ബ്രഹാന്‍ മുംബൈ മുനിസിപ്പില്‍ അതോറ്റിക്കുവേണ്ടി ബിവൈഎല്‍ നായര്‍

ആശുപത്രിയും കസ്തൂര്‍ബാ മോളിക്യൂലര്‍ ഡയഗ്നോസ്റ്റിക് ലാബറട്ടറിയും ഏപ്രില്‍ 1-15 തിയ്യതികളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. നേരത്തെ നടത്തിയ സര്‍വേയേക്കാള്‍ പൊതുജനങ്ങള്‍ക്കിടയില്‍

ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സെറോ പോസിറ്റിവിറ്റി നിരക്ക് 10-14 വയസ്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കണ്ടത്, 53.43 ശതമാനം. 1-4 വയസ്സുകാരില്‍ 51.04 ശതമാനവും 5-9 വയസ്സുകാരില്‍

53.43 ശതമാനവുമായിരുന്നു. 10-14 വയസ്സുകാരില്‍ 51.39 ശതമാനമായിരുന്നു ആന്റിബോഡിയുടെ അളവ്. സമാനമായ സര്‍വേ മാര്‍ച്ചിലും നടത്തിയിരുന്നു, അന്ന് 39.4 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്താണ് സര്‍വേ സംഘടിപ്പിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …