Breaking News

അർജുൻ ആയങ്കിക്കെതിരായ ആരോപണം; പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്. അർജുൻ നടത്തുന്ന സ്വർണക്കടത്ത് ക്വട്ടേഷനും കുഴൽപ്പണ ഇടപാടുകളും സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുമോ എന്നാണ് അന്വേഷിക്കുന്നത്. അമലയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി.

അർജുൻ ആയങ്കിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ അമല കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിൽ ഉന്നയിച്ചത്. രണ്ട് തവണ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും കറുത്ത നിറമുള്ളതിനാൽ അർജുൻ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചുവെന്നും അമല ആരോപിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്താൽ അതിന്‍റെ ഉത്തരവാദിത്തം അർജുനും കുടുംബത്തിനും ആയിരിക്കുമെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഒപ്പം, അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെക്കുറിച്ചും അമല ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …