Breaking News

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിന് കൈമാറിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്.

കള്ളനോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിന് നൽകിയത്. നോട്ടുകൾ പിടിച്ചപ്പോൾ കൃഷി ഓഫീസറായ ജിഷമോൾ നൽകിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അതേസമയം, ഇത് കള്ളനോട്ടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോൾ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ശ്രമിച്ചതിനും മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിൽ ക്രമക്കേട് നടത്തിയതിനും ഇവർക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. കള്ളനോട്ട് കേസിൽ ഇവരുടെ പങ്ക് പോലീസ് അന്വേഷിച്ച്‌ വരികയാണ്. 

കായംകുളത്തെ ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസിൽ ഫെബ്രുവരി അഞ്ചിന് അഖിൽ ജോർജ് (30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …