Breaking News

സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം; ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷമീമിനായി രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സംഘത്തെ വിവിധ സ്ക്വാഡുകളായി തിരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഷമീമിന്‍റെ സ്ഥലം പുഴാതിയിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്. രാവിലെ ഇയാളെ അവിടെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. 

പുഴാതിയിലെ പഴയ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഷമീമിനെ കണ്ടെത്തിയത്. സ്ക്വാഡ് കൂടുതൽ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറി. ഷമീമിനോട് താഴേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഷമീം വിസമ്മതിച്ചതോടെ പൊലീസ് മുകളിലേക്ക് കയറി ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …