Breaking News

അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് മൂന്ന് ദിവസം; കാരണം കേട്ട് ഞെട്ടി പോലിസ്…

മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവുമായി മകള്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ കാവലിരുന്നത് മൂന്നു ദിവസം. പിന്നീട് അമ്മ തിരിച്ചുവരില്ലെന്ന് ബോധ്യമായതോടെ ചൊവ്വാഴ്ച

രാവിലെ സംസ്‌കാരത്തിനായി അയല്‍വാസികളെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചളവറ എയുപി സ്‌കളില്‍നിന്ന് വിരമിച്ച അധ്യാപിക ചളവറ രാജ്ഭവനില്‍ ഓമന (72)യുടെ മൃതദേഹത്തിനരികിലാണ് മകള്‍ കവിത കാവലിരുന്നത്.

ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും?

കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഓമനയുടെ പാദം മുറിച്ചു മാറ്റിയിരുന്നു.  മകള്‍ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്നും പറയുന്നു. അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ചളവറ പഞ്ചായത്ത് അധികൃതര്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തുട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …