സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17കാരൻ അടക്കം മൂന്നുപേർ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ഷൈൻ (20), പുഞ്ചവയൽ
കോളനിയിൽജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15കാരിയെയാണ് മൂവർസംഘം വലയിലാക്കിയത്.
ഓൺലൈൻ ക്ലാസിന് വാങ്ങിയ സ്മാർട്ട് ഫോൺ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ഉപയോഗിച്ചിരുന്ന പെൺകുട്ടിയെ മൂവർസംഘം വശീകരിക്കുകയായിരുന്നു. പെൺകുട്ടികളുടെ
മൊബൈൽ നമ്പർ കണ്ടെത്തി റോങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ്തു ടക്കമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, പ്രത്യേക ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും
മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്യും. ചാത്തന്നൂരുള്ള 17കാരനാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്.
ഇയാൾ ലഹരിക്കും മൊബൈൽ ഗെയ്മുകൾക്കും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട് കുടുംബാംഗങ്ങൾ പള്ളിക്കൽ പൊലീസിൽ
പരാതി നൽകുകയായിരുന്നു. ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു.
ഇവരുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ വശീകരിച്ചിട്ടുള്ളതായി കണ്ടെത്തി. പള്ളിക്കൽ സ്റ്റേഷൻ ഓഫിസർ പി. ശ്രീജി ത്തിന്റെ നേതൃത്വത്തിൽ അറസ് റ്റ് ചെയ്ത
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ എം. സാഹിൽ, വിജയകുമാർ, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.