പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്ബ് സ്വദേശിനിയായഇരുപത്തിരണ്ടുകാരി ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. അഭിഷേക് പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തു കിടത്തിയ ശേഷം കഴുത്തറുത്തുവെന്നാണ് സാക്ഷികള്‍ പറയുന്നത്. പൊലീസ് എത്തുന്നതു വരെ മൃതദേഹത്തിന് സമീപം അഭിഷേക് ശാന്തനായി നിന്നു. കൊലയ്ക്ക് മുമ്ബ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി സാക്ഷികള്‍ പറയുന്നു.
മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികള്‍ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാര്‍ന്നുപോകുന്ന നിലയില്‍ പെൺകുട്ടിയെ കണ്ടത്.
ഈ സമയത്ത് അഭിഷേക് തൊട്ടടുത്ത് പെൺകുട്ടിയെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതരാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ പെൺകുട്ടിയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.