Breaking News

അച്ഛനില്ലാത്ത കുട്ടിയല്ലേ, ഇപ്പോള്‍ ആങ്ങളയുമില്ല, ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”; ജോലി പോയാലും വേണ്ടില്ല മടക്കം വിവാഹ ശേഷം മാത്രമെന്ന് പ്രതിശ്രുത വരന്‍

കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തത്. പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന് ഭയന്നാണ് തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്‍ (26) ജീവനൊടുക്കിയത്. രണ്ടര വര്‍ഷമായി വിപിന്റെ സഹോദരി വിദ്യയും ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിനും തമ്മില്‍ പ്രണയത്തിലായിരുന്നു.

ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു ഇവരുടെ വിവാഹം. അടുത്ത ഞായറാഴ്ചയായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. പണം മോഹിച്ചല്ല താന്‍ വിദ്യയെ ഇഷ്ടപ്പെട്ടതെന്നും, സ്വത്തും പണവും വേണ്ടെന്ന് വിപിനോട് പറഞ്ഞിരുന്നെന്നും നിധിന്‍ പ്രതികരിച്ചു. ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.

വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, വിവാഹ ശേഷം മാത്രമേ തിരിച്ചുപോകുകയുള്ളൂവെന്നാണ് പ്രതിശ്രുത വരനായ നിധിന്റെ നിലപാട്. ”ജനുവരി ആദ്യവാരം തിരിച്ചെത്തണമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. എങ്കിലും 41ന് ശേഷം വിദ്യയെ വിവാഹം കഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി” നിധിന്‍ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …