Breaking News

ഇന്ത്യന്‍ പട്ടാളത്തിലെ മിടുക്കന്മാര്‍ക്കിടയില്‍ ഇങ്ങനത്തെ വിവരംകെട്ട മേജര്‍മാരും കടന്നുകൂടാറുണ്ട്: മേജര്‍ രവിക്കെതിരെ ജോമോള്‍ ജോസഫ്…

പാലക്കാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താന്‍ രണ്ട് ദിവസമെടുത്ത സംഭവത്തില്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത് വന്നിരുന്നു. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്ബോള്‍ പരിഹാരത്തിനായി

എന്ത് ചെയ്യണമെന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്നും അപകടം സംഭവിച്ച ദിവസം തന്നെ ആര്‍മിയെ അറിയിക്കണമായിരുന്നുവെന്നും മേജര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ, സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മേജര്‍ രവിയെ ആക്ഷേപിച്ച്‌ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്.

ഇന്ത്യന്‍ പട്ടാളത്തില്‍ മിടുക്കന്മാര്‍ ആണുള്ളതെന്നും എന്നാല്‍, ആ പട്ടാളത്തിലെ മിടുക്കന്മാര്‍ക്കിടയില്‍ ഇങ്ങനത്തെ വിവരംകെട്ട മേജര്‍മാരും കടന്നുകൂടാറുണ്ടെന്നും ജോമോള്‍ ജോസഫ് പരിഹസിച്ചു. ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം രവിയേ.. ഇന്ത്യന്‍ പട്ടാളത്തില്‍ മിടുക്കന്മാരാണ് ഉള്ളത്.

ആ മിടുക്കന്മാര്‍ക്കിടയിലും ഇങ്ങനത്തെ വിവരംകെട്ട മേജര്‍മാരും കടന്നുകൂടാറുണ്ട്. മരത്തിനു മുകളില്‍ കേറി ആപ്പൂരി ഷോ കാണിച്ച്‌ പിടുക്ക് കുടുങ്ങി പെട്ട കുരങ്ങനെ പോലെ ഷോ കാണിക്കാന്‍ പോയി ഇങ്ങനെ കുടുങ്ങി കിടന്ന മുന്‍ മേജര്‍മാരും ഈ നാട്ടിലുണ്ട്. ഇങ്ങനത്തെ വിവരംകെട്ട മുന്‍ മേജര്‍മാരെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്’, ജോമോള്‍ ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍ രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയത് കൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്തോളു.

എന്നാല്‍, ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്ബോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ബോധമുള്ളവരെയാണ് സഖാവേ നിയമിക്കേണ്ടത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നു.

അപ്പോള്‍ തന്നെ സൈന്യം ഇവിടെത്തിയേനെ. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാന്‍ അവര്‍ക്ക് കഴിയണം. അതിനാല്‍ തലയില്‍ കുറച്ച്‌ ആള്‍താമസമുള്ളവരെ ഈ പോസ്റ്റില്‍ ചുമതലപ്പെടുത്തണം’, എന്നായിരുന്നു മേജര്‍ രവി പറഞ്ഞത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …