Breaking News

സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് സ്റ്റാലിൻ; വാണി ജയറാമിൻ്റെ മൃതദേഹം സംസ്കരിച്ചു

ചെന്നൈ: ഗായിക വാണി ജയറാമിന് വിട. ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി.

ഇന്നലെ രാത്രി 7 മണി മുതൽ 1 മണി വരെ നുങ്കപാക്കത്തെ വീട്ടിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക നോഡൽ ഓഫീസർ പുഷ്പചക്രം അർപ്പിച്ചു. വാണി ജയറാമിന്‍റെ മരണത്തിൽ ഗായിക ശ്വേത മോഹൻ വിതുമ്പി. അതേസമയം മരണത്തിൽ സംശയമില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ ടീപ്പോയിൽ തലയിടിച്ചതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെ മരണശേഷം വാണി ജയറാം തനിച്ചായിരുന്നു താമസം. രാജ്യം പത്മ അവാർഡ് നൽകി ആദരിച്ചെങ്കിലും അത് സ്വീകരിക്കാൻ കാത്തുനിന്നില്ല.

About News Desk

Check Also

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ …