Breaking News

സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും മരിച്ചു

തൊടുപുഴ: സാമ്പത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കൽ ആന്‍റണി (62), ജെസി (56) എന്നിവരുടെ മകൾ സിൽന (20) ആണ് മരിച്ചത്. ജെസ്സി കഴിഞ്ഞ 31നും ആന്‍റണി ഒന്നിനുമാണ് മരിച്ചത്.

ജനുവരി 30നാണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ദിവസം മുതൽ സിൽന അബോധാവസ്ഥയിലായിരുന്നു.

കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയായിരുന്നു ജെസ്സി. ആന്‍റണി കൂലിപ്പണിക്കാരനായിരുന്നു. പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. വീടിന്‍റെ വാടകയും കുടിശ്ശികയാണ്.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …