Breaking News

ടൂർ ഓഫ് ഒമാൻ ഫെബ്രുവരി 11 മുതല്‍; പ്രധാന ആകർഷണമായി സൈക്കിൾ റൈഡിങ്

മസ്‌കത്ത്: ടൂർ ഓഫ് ഒമാന്‍റെ 12-ാമത് പതിപ്പ് ഫെബ്രുവരി 11 ന് ആരംഭിക്കും. സൈക്കിൾ റൈഡര്‍മാര്‍ ജബൽ അഖ്ദാറിന്‍റെ ചരിവുകളിലൂടെ കടന്നുപോകും എന്നതാണ് ഈ വർഷത്തെ റൗണ്ടിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

ഇതിൽ 6 കിലോമീറ്റർ ദൂരം 10 ശതമാനത്തിലധികം ചെരിവുള്ളതാണ്. നേരത്തെ ടൂർ ഓഫ് ഒമാൻ മത്ര കോർണിഷിലാണ് നടക്കാറുണ്ടായിരുന്നത്. അഞ്ച് ദിവസം നീളുന്നതാണ് ടൂർ ഓഫ് ഒമാൻ. മിഡിലീസ്റ്റില്‍ സൈക്ലിങ് സീസണിന്റെ ആരംഭത്തിനു കൂടിയാണ് ഒമാന്‍ വേദിയാകുന്നത്. പുതിയ സൈക്ലിംഗ് പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു. റുസ്താഖ് കോട്ട മുതൽ ഒമാൻ കൺവെൻഷൻ സെന്‍റർ വരെയാണ് ആദ്യഘട്ടം. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുക. അത് ഖുറിയത്തിൽ അവസാനിക്കും.

മൂന്നാം ഘട്ടത്തിൽ, ജബൽഹട്ടിലെ അസാധാരണമായ ചരിവുകളിലൂടെയാണ് റൈഡിങ്. നാലാം ഘട്ടത്തിലാണ് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടത്. 195.5 കിലോമീറ്ററാണ് ദൂരം. ജബല്‍ അഖ്ദറിന്‍റെ ചരിവുകളിലാണ് ഫൈനൽ. ശരാശരി 10.5 ശതമാനം ചരിവുള്ള 5.7 കിലോമീറ്റർ വിജയികൾ മീറ്റർ കടക്കണം. വിദേശ ടീമുകൾക്കൊപ്പം ഒമാൻ ദേശീയ ടീമും പങ്കെടുക്കും. ഈ വർഷം മസ്കറ്റ് ക്ലാസിക് എന്ന പേരിൽ ഒരു മത്സരവും ഉണ്ടാകും. ഫെബ്രുവരി 10നാണ് മത്സരം. മസ്കറ്റ് ക്ലാസിക് 173.7 കി.മീ. ദൈർഘ്യമേറിയതാണ്. അൽ മൗജിൽ നിന്ന് അൽ ബുസ്താൻ വരെയുള്ള റോഡിലാണ് മത്സരം നടക്കുക.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …