Breaking News

3 വർഷത്തോളം ലൈംഗികവും മാനസികവുമായി പീഡിപ്പിച്ചു; അർജുൻ ആയങ്കിക്കെതിരെ ഭാര്യ അമല

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അർജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അമല പറഞ്ഞു.

2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ഒന്നര വർഷത്തിന് ശേഷം 2021 ഏപ്രിൽ എട്ടിനായിരുന്നു വിവാഹം. എന്നാൽ 2020 ജൂണിൽ വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവരുകയും നാല് മാസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. പിന്നീടായിരുന്നു വിവാഹം. എന്നാൽ ഇപ്പോൾ തനിക്കു ഭ്രാന്തായതുകൊണ്ട് കുട്ടിയെ കൊന്നെന്നാണ് അർജുൻ പറയുന്നത്.

മൂന്നു വർഷത്തോളം ലൈംഗികവും ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ചു. അർജുനും സുഹൃത്തുക്കളും സുഹൃത്തിന്‍റെ ഭാര്യയും ചേർന്ന് തന്നെ മാനസികരോഗാശുപത്രിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. തന്റെ വിദ്യാഭ്യാസവും
നിർത്തിച്ചെന്ന് അമല പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …