Breaking News

കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടി; ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്നു ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത സനു പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ സനുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാർച്ച് എട്ടിന് രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരത്തിൽ ആളുകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, അതുകൊണ്ടാകാം ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. ഇതിനായി പോകുന്നതിനിടെ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് പ്രതി ജീപ്പിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. എക്സ്-റേ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലുള്ളതായി വ്യക്തമായി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …