Breaking News

ബുഷിന് നേരെ ഷൂ എറിഞ്ഞതിൽ ഇപ്പോഴും ദുഃഖമില്ല: മുൽതസർ അൽ സൈദി

ബാ​ഗ്ദാ​ദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന സംഭവത്തിൽ തനിക്ക് ഇപ്പോഴും ദുഃഖമില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മുൽതസർ പറഞ്ഞു.

20 വർഷം മുമ്പ് അധിനിവേശകരായി വന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും വകവയ്ക്കാതെ ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ സൈദി പറഞ്ഞു. അഴിമതിക്കെതിരായ പ്രചാരണം താൻ തുടരുകയാണ്. എന്നാൽ ബുഷിന് നേരെ ഷൂ എറിഞ്ഞതിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം, പണം, മാധ്യമങ്ങൾ, ദുർഭരണം, സ്വേച്ഛാധിപത്യം തുടങ്ങി നിരവധി ഘടകങ്ങളാൽ ശക്തനായ ഒരാളോട് ഏറ്റവും സാധാരണ മനുഷ്യൻ ‘നോ’ പറയുന്നതിന്‍റെ തെളിവായി ഇതിനെ കാണാൻ കഴിയുമെന്നും മുൽതസർ അൽ സൈദി പറഞ്ഞു. 

ഇത് ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണെന്ന് പറഞ്ഞു കൊണ്ട് 2008ലായിരുന്നു മുൽതസർ ബുഷിന് നേരെ ഷൂ എറിഞ്ഞത്. എന്നാൽ ഇത് ഇറാഖി ജനതയിൽ നിന്ന് സ്വീകാര്യത ലഭിച്ചെങ്കിലും, ഇറാഖ് ഗവർൺമെന്റ് മുൽതസറിനെ മൂന്ന് വർഷത്തേക്ക് തടവ്ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പിന്നീട് ആറ് മാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും, മാധ്യമ പ്രവർത്തനം പാടെ ഉപേക്ഷിച്ച് ഇറാഖ് യുദ്ധത്തിൽ ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു മുൽതസർ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …