Breaking News

ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ ജീവനക്കാരുടെ തമ്മിലടി നിരന്തര തലവേദനയാകുന്നു: ജീവനക്കാരിക്ക് എതിരെ ‘മോർഫിങ് ‘ വനിതാ സൂപ്രണ്ടിന് സസ്പെൻഷൻ!!!

ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച് എന്ന ആരോപണത്തിൽ വനിത സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ .തൃശ്ശൂർ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട് എം.വി ഹോബിക്കെതിരെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പുകഴേന്തി അച്ചടക്ക നടപടി എടുത്തത്.

ജവനക്കാർക്കിടയിലെ തമ്മിലടിയുടെ പേരിൽ വനംവകുപ്പിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഭവപരമ്പരകളുടെ ഒടുവിലാണ് സസ്പെൻഷൻ. ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങിലൂടെ അശ്ലീല ചിത്രങ്ങൾ ആക്കി മാറ്റിയശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ഈ ജീവനക്കാരിക്കെതിരെ ബോഡിഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ഓഫീസിലെ ജീവനക്കാർ ചേർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.

അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെയാണ് :മോർഫിംഗ് സംബന്ധിച്ച തൻറെ പ്രവർത്തിയിൽ ഉദ്യോഗസ്ഥയ്ക്കു ഖേദമില്ല, സഹപ്രവർത്തകരോട് സഹകരിക്കുന്നില്ല ,സ്ഥിരമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നു ,അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകുന്നു, ഓഫീസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ നൽകി.

സൂപ്പർവൈസറി തസ്തികയിൽ തുടരാൻ അർഹതയില്ല ..എന്നിങ്ങനെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീളുകയാണ് .സൂപ്രണ്ടിന് ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്ന് ശുപാർശയോടെ ചീഫ് കൺസർവേറ്റർ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നടപടി എടുത്തത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …