Feb 12, 2026 5:13 PM
Breaking News

സംസ്ഥാനത്തെ രണ്ടുലക്ഷത്തിലേറെ സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലധികം സ്കൂൾ കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടെത്തി. 1.5 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും, 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമടക്കം പ്രശ്നങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൈറ്റ് നടത്തിയ വിശകലനത്തിലാണ് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തിയത്.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ നിന്ന് എണ്ണായിരത്തിലധികം കുട്ടികളുടെ ആധാർ രേഖകളിൽ ഇരട്ടിപ്പുണ്ടെന്നും വ്യക്തമാകുന്നു. തസ്തിക നിയമനത്തിന് മുമ്പ് ആധാറിലെ വിശദാംശങ്ങളും പൊരുത്തക്കേടുകളും പരിശോധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

33,44,858 കുട്ടികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ 31.51 ലക്ഷം കുട്ടികളുടെ (94.22 ശതമാനം) ആധാർ സാധുവാണെന്ന് കണ്ടെത്തി. മൊത്തം 79,291 കുട്ടികൾക്ക് (2.37 ശതമാനം) യുഐഡി ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല. 1,13,959 കുട്ടികളുടെ (3.41 ശതമാനം) ആധാറും അസാധുവാണെന്ന് കണ്ടെത്തി. ആധാർ ഇല്ലാത്ത 1,93,250 കുട്ടികളുണ്ട്. ഒരു ഉപജില്ലയിൽ ശരാശരി 1,186 കുട്ടികളാണ് ഇത്തരത്തിലുള്ളത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …