Breaking News

വ്യാജ സര്‍ട്ടിഫിക്കറ്റുമായി പത്ത് വര്‍ഷം സര്‍വിസില്‍: കൊല്ലം കരുനാ​ഗപ്പള്ളിയിൽ വനിത ഗൈനക്കോളജിസ്റ്റിന് സസ്‌പെന്‍ഷന്‍…

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ്

ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പു ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനില്‍ ടി.സാബു നല്‍കിയ പരാതിയിലാണ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്

വ്യാജമാണെന്ന് കണ്ടെത്തിയതും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതും. സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2019 നവംബര്‍ 11നു ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. സംസ്‌കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു.

തുടര്‍ന്നാണ് സാബു ഡോക്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയത്. ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നല്‍കിയത്. 2008ല്‍ ദ്വിവത്സര

ഡിജിഒ കോഴ്‌സിനു ചേര്‍ന്നിരുന്നെന്നും പഠനം പൂര്‍ത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. തുടര്‍ന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവര്‍ക്കു പരാതി നല്‍കി. ആരോഗ്യ വകുപ്പു വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ്

വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്‌പെന്‍ഷന്‍. ഡോ.ടി.എസ്.സീമ 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ചേര്‍ത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …