Breaking News

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ 17കാരന്‍ മരിച്ചു…

വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മില്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച്‌ നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

നീലിമ പാര്‍ട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരന്‍ വിദ്യാര്‍ഥിയും. ബന്ധത്തിന് വീട്ടുകാര്‍ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയില്‍ ഒരു വാടകവീടെടുത്ത് ഒരുമിച്ച്‌ കഴിഞ്ഞ് വരികയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്‌ ‘ഒരുമാസം മുമ്ബ് ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ തീരുമാനം എതിര്‍ത്തു. ഇതോടെയാണ് ഇവര്‍ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്.

രണ്ട് ദിവസം മുമ്ബ് ഇതേകാര്യത്തെച്ചൊല്ലി തര്‍ക്കിച്ച പങ്കാളികള്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാലെയാണ് സീലിംഗിലെ ഹുക്കില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹുക്ക് പൊട്ടി താഴെവീണ നീലിമ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പങ്കാളി മരിക്കുകയും ചെയ്തു.

താഴെ വീണ നീലിമ സഹായം തേടി അയല്‍വാസികളെ സമീപിച്ചിരുന്നു. എന്നാല്‍ സംശയം തോന്നിയ അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ആണ്‍കുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചത്. അവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തില്‍ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …