Breaking News

യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്‍; പ്രതിയുടെ അറസ്റ്റ് ഉടന്‍…

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പ്രതിയുടെ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ  എതിര്‍ക്കുമെന്നും അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.

അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ

ഫ്ളാറ്റില്‍വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐയുടേയും

പ്രത്യേകസംഘത്തിന്റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്. അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ

ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊലീസ് ശക്തമായി എതിര്‍ത്തതിനാലാണ് ജാമ്യഅപേക്ഷ തള്ളിയത്.

ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

യുവതിയില്‍ നിന്ന് അറിഞ്ഞത് മാര്‍ട്ടിന്‍ നടത്തിയ വലിയ ഒരു ക്രൂരതയുടെ കഥയാണ്. യുവതി എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്ന യുവതിയും യുവാവും കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.

ആറുമാസത്തോളം യുവതിയെ മാര്‍ട്ടിന്‍ ഫ്‌ലാറ്റില്‍ ഇട്ടു പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ആദ്യകാലത്തു യുവതിയുടെ കയ്യില്‍ നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു.

മാസം 40000 രൂപ വീതം എല്ലാ മാസവും തിരിച്ചു നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇയാള്‍ പൈസ നല്‍കിയില്ല. തുടര്‍ന്ന് യുവതി സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ യുവതിയുടെ നഗ്‌നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി

വീണ്ടും യുവതിയെ ഇയാള്‍ തിരിച്ചു വരുത്തി. തുടര്‍ന്നായിരുന്നു ശരീരമാസകലം പൊള്ളിച്ചതും ക്രൂര ബലാത്സംഗം ചെയ്തതും. അതിക്രൂരമായ പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് മാര്‍ച്ചില്‍ ഇയാള്‍ പുറത്തു പോയ സമയത്താണ് യുവതി ഫ്‌ലാറ്റില്‍ നിന്ന് രക്ഷപെട്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …