Breaking News

കാമുകിയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ; പത്തു വര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍…

അയിലൂരില്‍ കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് കാമുകി പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയത്.

മകന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആരെങ്കിലും ആ മുറിയില്‍

ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു.  പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്ബ് വീടിന്‍റെ മേല്‍ക്കൂര

പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.

ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം പെൺകുട്ടിയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും

റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം പെൺകുട്ടി മതം മാറിയെന്ന പ്രചരണം തള്ളി റഹ്മാന്‍. മതം മാറിയെന്ന പ്രചരണം തെറ്റാണെന്നും

യുവതി സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്നും റഹ്മാന്‍ വ്യക്തമാക്കി. നെന്മാറ അയിലൂരിലാണ് കാമുകിയെ റഹ്മാന്‍ ആരും അറിയാതെ പത്തുവര്‍ഷത്തിലധികം

മുറിക്കുള്ളില്‍ താമസിപ്പിച്ചത്. ഇതിനിടെ മരിച്ചെന്നു കരുതിയ മകളെ കാണാന്‍ മാതാപിതാക്കളും ഇന്ന് പെൺകുട്ടിയും റഹ്മാനും താമസിക്കുന്ന വീട്ടിലെത്തി. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ ഉരുകി ജീവിച്ചിരുന്ന

ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് ഇവരുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് ഇരുവരും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും യുവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …