Breaking News

മൊഡേണ വാക്സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും…

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്.

ജൂലൈ 15ഓടെ മൊഡേണ വാക്സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിന്‍ ഇറക്കുമതി

ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്.  ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച്‌ വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഏഴ് മാസം വാക്സിന്‍ സൂക്ഷിച്ച്‌ വെക്കാന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണ്.

ഒരുമാസത്തേക്ക് സൂക്ഷിക്കാന്‍ 2-8 ഡിഗ്രി സെല്‍ഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ആയിട്ടാണ് വാക്സിന്‍ നല്‍കുക. മൊഡേണ വാക്സിന്‍ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്നാണ് കണ്ടെത്തിയിരുന്നു.

അള്‍ട്രാ കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിന്‍ ലഭ്യമാകുകയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് ബാധ രുക്ഷമായ രാജ്യങ്ങള്‍ക്ക് വാക്സിന്‍ സംഭാവന നല്‍കാന്‍ യു.എസിലെ ജോ ബൈഡന്‍

ഭരണകൂടം തീരുമാനിച്ചതും സന്തോഷ വാര്‍ത്തയാണ്. 2.5 കോടി ഡോസ് വാക്സിന്‍ യു.എസ് ഇന്ത്യക്ക് നല്‍കിയേക്കും. ഇതില്‍ എത്ര ഡോസ് മൊഡേണ വാക്സിന്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

രാജ്യത്ത് ഇതുവരെ 35 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവരെയും ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്

വിധേയമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …