Breaking News

പഴനിയില്‍ ഭര്‍ത്താവിനോടൊത്ത് തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു

പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ക്രൂര പീഡനം നേരിട്ടത്. അതിക്രമം തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌

അവശനാക്കിയാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 19ന് ആണ് സംഭവം നടന്നത്. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്ബോഴും എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവതി.

യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിന് മര്‍ദനമേറ്റുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് നിന്നും ട്രെയിന്‍മാര്‍ഗം പഴനിയിലെത്തിയതായിരുന്നു ദമ്ബതികള്‍.

സന്ധ്യയോടെ ഭക്ഷണം വാങ്ങാനായി സത്രീയെ റോഡരികില്‍ നിര്‍ത്തി അടുത്ത ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഇവരെ ബലം പ്രയോഗിച്ച്‌ അടുത്ത ലോഡ്ജിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദ്ദിച്ചു. ഒരു രാത്രി പൂട്ടിയിട്ട് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്നു ദമ്ബതികള്‍ പരാതിയുമായി

പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരളത്തിലേക്കു മടങ്ങി. സംഭവം പുറത്തറിയിക്കാതെ വീട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ സ്ത്രീയുടെ ആരോഗ്യ നില മോശമായതോടെ ചികില്‍സ തേടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …