Breaking News

ട്രയല്‍ റണ്‍ കഴിഞ്ഞിട്ടും കുതിരാനിലെ യാത്രക്ക് വീണ്ടും പ്രതിസന്ധി; കുതിരാന്‍ തുരങ്കത്തിന് സുരക്ഷപോരെന്ന് മുന്‍ നിര്‍മ്മാണ കമ്ബനി; തുരങ്കത്തിന് മേലെ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമെന്നും മുന്നറിയിപ്പ്….

കുതിരാന്‍ തുരങ്കത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. തുരങ്കത്തിന്റെ 95 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ പ്രഗതി കണ്‍സ്ട്രക്ഷന്‍സിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പറയുന്ന കമ്ബനി വക്താവ് വി ശിവാനന്ദന്‍. തുരങ്കത്തിന് മുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ നിര്‍മാണ ചുമതലയുള്ള കമ്ബനിക്ക് ആവശ്യത്തിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. തുരങ്കം തുറന്നുകൊടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രഗതി കമ്ബനിയുടെ വെളിപ്പെടുത്തല്‍.

അടുത്തമാസം ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്ബനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്‍റെ പശ്ചാത്തതലത്തിലായിരുന്നു ഇത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിര്‍മ്മാണമാണു കുതിരാനിലെ തുരങ്കം.

കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റര്‍ നീളത്തില്‍ മലതുരന്ന് ഇരട്ടത്തുരങ്കം നിര്‍മ്മിക്കുകയെന്നാണ് പദ്ധതി. ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്.

തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം. അഴുക്കുചാലും കൈവരികള്‍ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്.

അഗ്നിരക്ഷാ സംവിധാനവും വായു സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്ബുപാലം മുതല്‍ തൃശൂര്‍ ഭാഗത്തെ വഴുക്കുംപാറ വരെയുള്ള ഒരു കിലോമീറ്ററില്‍ താഴെയുള്ള ദുരമാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …