Breaking News

കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്വീഡിഷ് പൗരന്‍ പറ്റിക്കപ്പെട്ടത് മദ്യത്തിന്റെ പേരില്‍ മാത്രമല്ല…

ബെവ്‌ക്കോയില്‍ നിന്നു വാങ്ങിയ മദ്യം പൊലീസിന്റെ നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍ പെട്ടത്. മലയാളം അറിയാത്ത സ്റ്റീഫനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം. 2010 ല്‍ സ്വീഡനില്‍ നിന്നു കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്റ്റീഫന്‍ പിന്നീട് താമസിച്ച ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

2015 ലാണ് ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിച്ചത്. സ്വീഡിഷ് പൗരനു ഭൂമി വാങ്ങുന്നതിനുള്ള തടസ്സം മറികടക്കാനായി നാട്ടിലുള്ളവര്‍ ഉള്‍പ്പെട്ട ഒരു കമ്ബനി രുപീകരിച്ചു. വസ്തുവിന്റെ തുകയായ 1.5 കോടി രൂപ ഇവരുടെ പേര്‍ക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഹോംസ്റ്റേയും 14 സെന്റ് പുരയിടവുമാണ് ഇവിടെയുണ്ടായിരുന്നത്.

ഇതില്‍ 9 സെന്റുമാത്രമാണ് സ്റ്റീഫന് ആധാരം ചെയ്തു കിട്ടിയത്. 5 സെന്റും വീടുമായി മറ്റൊരു സ്ത്രീയും ഈ കോംപൗണ്ടിലുണ്ട്. ഇതിലേക്കുള്ള വഴിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി കേസ് ഹൈക്കോടതിയിലാണ്. ഇതില്‍ തീരുമാനമാകാതെ സ്റ്റീഫനു ഈ ഭൂമി കൈമാറാനും, ഹോം സ്റ്റേ നടത്തുന്നതിനും നിയമ തടസ്സമുണ്ടെന്നാണ് റിപ്പോർട്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …