Breaking News

കുടുംബസമേതം റിസോര്‍ട്ടിലെത്തും, മക്കളെ ഒരുമിച്ച്‌ ഒരു മുറിയിലിട്ട് പൂട്ടും: ശേഷം ഭാര്യമാരെ പരസ്പരം വെച്ചുമാറും; പങ്കാളികളെ കൈമാറുന്ന വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഘത്തില്‍ പെട്ട ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്ന് പോലീസ് പിടികൂടി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നും പുറത്തുവരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്, ഫാമിലി ട്രിപ്പ് എന്നതിന്റെ ഒക്കെ മറവിലാണ് ഇവര്‍ പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തിരുന്നത്. പ്രദേശവാസികള്‍ സംശയിക്കാതിരിക്കാനാണ് കുട്ടികളെ വിരുന്നിന് കൂട്ടുന്നത്. റിസോര്‍ട്ടുകളും ഹോട്ടലുകളുമായിരുന്നു ഇവര്‍ ഇതിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. ഭാര്യയേയും മക്കളെയും കൂടി കുടുംബസമേതമാണ് ഭര്‍ത്താക്കന്മാര്‍ ഇതിനായി ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും മുറിയെടുക്കുന്നത്.

രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച്‌ ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഇവര്‍ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടാണ് ഓവര്‍ പിന്നീട് വീടുകളിലേക്ക് ‘വിരുന്ന്’ എന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിച്ചത്. സ്വന്തം ഭാര്യയെ ലൈംഗികമായി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുക, പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുക, അതിനായി ഭാര്യമാരെ നിര്‍ബന്ധിക്കുക, ര

ണ്ടിലധികം പേര്‍ ചേര്‍ന്ന് ബന്ധത്തിലേര്‍പ്പെടുക, ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് രസിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളിലാണ് ഇവരെ കുറിച്ച്‌ പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെയാണ് സംഘത്തിന്റെ പൂര്‍ണമായ പ്രവര്‍ത്തനം. കപ്പിള്‍ കേരള, കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരത്തിലധികം ദമ്ബതികളാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളത്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഈ ഗ്രുപ്പില്‍ അംഗങ്ങളാണ്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …