Breaking News

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുപി രണ്ടുദിവസം മുമ്ബ് കാണാതായ എട്ടുവയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ടുവയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് ഡോക്ടറായ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഡോക്ടറുടെ മുന്‍ ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.

ഡോക്ടറുടെ കമ്ബൗണ്ടര്‍മാരായിരുന്ന നിജാമിനെയും ഷാഹിദിനെയും രണ്ടുവര്‍ഷം മുമ്ബാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ജോലിയില്‍ പിഴവ് വരുത്തിയതായിരുന്നു കാരണം. പക്ഷെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ഡോക്ടറോട് പ്രതികാരം ചെയ്യണമെന്ന് പ്രതികള്‍ തീരുമാനിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡോക്ടറോടുള്ള പക അവസാനിച്ചിരുന്നില്ല. തുടര്‍ന്നാണ് ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …