Breaking News

ഞാനും ഉമ്മൻചാണ്ടിയും ചേർന്ന് വാവാ സുരേഷിന് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചിരുന്നു, ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായി ഇരിക്കേണ്ടവനാണ്; വെളിപ്പെടുത്തി ഗണേശ് കുമാർ

വാവ സുരേഷിനെതിരെ അടിസ്ഥാന രഹിതമായ വിമർശനങ്ങൾ ഉയരുന്ന വേളയിൽ പിന്തുണ പ്രഖ്യാപിച്ച് മുൻ വനംവകുപ്പ് മന്ത്രിയും നിലവിൽ എംഎൽഎയുമായ ഗണേശ് കുമാർ രംഗത്ത്. ഒപ്പം ചില വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും താനും കൂടി ഇടപെട്ട് വനംവകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചിട്ടും, അത് വേണ്ടെന്ന് വച്ചയാളാണ് വാവ സുരേഷ് എന്ന് ഗണേശ് കുമാർ വെളിപ്പെടുത്തി. സുരേഷിനെ അറിയാന്നവർ ആരുംതന്നെ അദ്ദേഹത്തെ കുറ്റം പറയില്ല. വിമർശിക്കുന്നവർ സ്വംയം ലജ്ജിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണേശ് കുമാർ പറയുന്നത്;

വനംവകുപ്പിലെ ഉദ്യോഗസ്ഥർ ഒരുകാര്യം മനസിലാക്കുക. നിങ്ങളെ പോലെ വനംവകുപ്പിൽ ഉദ്യോഗസ്ഥനായി ഇരിക്കേണ്ടയാളായിരുന്നു വാവ സുരേഷ്. അതാണ് നിങ്ങൾ അറിയാത്ത രഹസ്യം. ഞാൻ വനം മന്ത്രിയായിരുന്ന 2011ൽ ഈ വ്യക്തിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി സാറുമായിട്ട് സംസാരിച്ച് ഇയാളെ വനംവകുപ്പിൽ ജോലിക്ക് നിയമിക്കാൻ തീരുമാനിച്ചു. മന്ത്രിസഭയിൽ വച്ച് വനംവകുപ്പിൽ ജോലി കൊടുക്കാനായിരുന്നു തീരുമാനം. അങ്ങനെ വാവ സുരേഷിനെ ഞാൻ എന്റെ ഓഫീസിലേക്ക് വിളിച്ചു.

വാവ സുരേഷ് വന്നു. കാര്യം കേട്ട ശേഷം ഒരു നിമിഷം അദ്ദേഹം നിശബ്ദനായി. എന്നിട്ട് കൂപ്പുകൈയോടെ എന്നോട് പറഞ്ഞു. സാർ, എന്നെ അതിൽ നിന്ന് ഒഴിവാക്കണം. ധിക്കാരമാണെന്ന് വിചാരിക്കരുത്. കുട്ടിക്കാലം മുതൽ പാമ്പിനെ പിടിക്കുകയും, അതിന്റെ ആവാസ വ്യവസ്ഥയിൽ തുറന്നുവിടുകയും ചെയ്യുന്ന ആളാണ് ഞാൻ. തല്ലിക്കൊല്ലുന്നതിൽ അതിനെ രക്ഷിക്കുകയാണ് ഞാൻ ചെയ്യുന്നത്. പലർക്കും ഭയമുള്ള ഈ ജീവിയെ കുറിച്ചുള്ള ഭയം മാറ്റി കൊടുക്കുകയാണ് ഞാൻ ചെയ്യുന്നത്.

അതിനെന്താ സുരേഷേ, സർക്കാർ ജോലിയല്ലേ? ശമ്പളം കിട്ടുമല്ലോ? ജോലിയിൽ ഇരുന്ന് പാമ്പിനെ പിടിക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു. അതിന് സുരേഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. സാർ ഉള്ള കാലംവരെ എന്നെ പാമ്പിനെ പിടികകാൻ അനുവദിക്കും, അതുകഴിഞ്ഞാൽ ഏതെങ്കിലും ചെക്ക് പോസ്റ്റിൽ കമ്പി ഉയർത്തുന്ന ജോലിക്കായിരിക്കും എന്നെ നിയോഗിക്കുക. അതുകൊണ്ട് ദയവ് ചെയ്ത് സാർ എനിക്ക് ഈ ജോലി തരരുത്. ഇതായിരുന്നു ആ ചെറുപ്പക്കാരന്റെ മറുപടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …