Breaking News

ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ

ന്യൂഡല്‍ഹി: ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. പ്രതിഷേധം അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ധർണ നടത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും ചട്ടത്തിൽ പറയുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ബാധകമാണ്.

നിരാഹാര സമരം, പ്രവേശന കവാടം തടയൽ തുടങ്ങിയ സമരങ്ങൾക്ക് 20,000 രൂപ പിഴയും ചുമത്തും. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും എന്നും പറയുന്നു. വിവാദമായ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം വഴി തടയൽ, അനധികൃതമായി ഹോസ്റ്റൽ മുറികളിൽ പ്രവേശിക്കൽ, അസഭ്യം പറയുക, ആൾമാറാട്ടം നടത്തുക എന്നിവയുൾപ്പെടെ 17ലധികം കുറ്റകൃത്യങ്ങൾ ശിക്ഷാർഹമായാണ് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്.

പരാതികളുടെ പകർപ്പുകൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു. പുതുക്കിയ നിയമങ്ങൾക്കെതിരെ വിദ്യാർത്ഥി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. പിൻവലിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാൻ ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് വിസമ്മതിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …