Breaking News

റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക്; വെളിപ്പെടുത്തലുമായി ഒലെ​ഗ് ഡറിപസ്ക

മോസ്കോ: ഒരു വർഷത്തിനുള്ളിൽ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്. രാജ്യം അതിജീവിക്കണമെങ്കിൽ വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്ന് മുൻ റഷ്യൻ പ്രഭു ഒലെ​ഗ് ഡറിപസ്ക പറഞ്ഞു. സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ്റെ വാദം തള്ളിക്കൊണ്ടാണ് ഒലെ​ഗ് ഡറിപസ്കയുടെ വെളിപ്പെടുത്തൽ. പാശ്ചാത്യ ഉപരോധങ്ങൾക്ക് മുന്നിൽ തകർക്കപ്പെടാതെ നിൽക്കുന്ന സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് പുടിൻ നേരത്തെ സംസാരിച്ചിരുന്നു.

അടുത്ത വർഷത്തോടെ ട്രഷറിയിൽ പണമുണ്ടാകില്ല, തങ്ങൾക്ക് വിദേശ നിക്ഷേപകരെ ആവശ്യമാണെന്ന് റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ലോർഡ് ഒലെ​ഗ് പറഞ്ഞു. 2022 ലെ സംഘർഷത്തിന്‍റെ ആദ്യ ദിവസങ്ങളിൽ റഷ്യൻ പ്രഭുക്കൻമാർ യുക്രെയ്നിലെ മോസ്കോയുടെ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ നിക്ഷേപകർക്ക്, പ്രത്യേകിച്ച് റഷ്യയുടെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തെ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഡറിപാസ്ക വിശ്വസിക്കുന്നു. ശരിയായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും വിപണികളെ ആകർഷകമാക്കുന്നതിനുമുള്ള റഷ്യയുടെ കഴിവിനെ ആശ്രയിച്ചിരിക്കും വിദേശ നിക്ഷേപത്തിന്‍റെ വരവ്. 

2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രെയ്ൻ അധിനിവേശത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ 11,300 ലധികം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ 300 ബില്യൺ ഡോളറിന്‍റെ വിദേശ കരുതൽ ശേഖരം മരവിപ്പിച്ചു. അതേസമയം, ചൈന റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. റഷ്യ ഈ മാസം എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കൂടുതൽ കർശനമാക്കിയേക്കും. യുക്രെയ്നിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ച് റഷ്യയുടെ സാമ്പത്തിക സാധ്യതകൾ നിർണ്ണയിക്കപ്പെടുമെന്നും ഒലെഗ് ചൂണ്ടിക്കാട്ടി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …