Breaking News

നടൻ സതീഷ് കൗശിക്കിൻ്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി സ്ത്രീ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ തൻ്റെ ഭർത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി ഒരു സ്‍ത്രീ രംഗത്തെത്തിയിരിക്കുകയാണ്.

സതീഷ് നൽകിയ 15 കോടി രൂപ തിരികെ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് നടനെ കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സതീഷിനെ ഗുളികകൾ നൽകി കൊലപ്പെടുത്തിയെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇവർ ഡൽഹി പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. സതീഷ് കൗശിക് അവസാനം പങ്കെടുത്ത സ്വകാര്യ പാർട്ടി നടന്ന ഫാം ഹൗസിൽ നിന്ന് പോലീസ് ചില മരുന്നുകൾ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പരാതിക്കാരിയുടെ വാദം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് സതീഷ് കൗശിക് വീട്ടിലെത്തി ഭർത്താവിനോട് നേരത്തെ നൽകിയ 15 കോടി രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. സതീഷ് കൗശിക്കും ഭർത്താവും തമ്മിലുള്ള തർക്കത്തിന് താൻ സാക്ഷിയാണ്. ദുബായിൽ സതീഷ് പങ്കെടുത്ത ഒരു പാർട്ടിയുടെ ഫോട്ടോയും പരാതിക്കാരി പൊലീസിന് നൽകി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ മകനും ആ സമയത്ത് പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …