Breaking News

ജനസേവകനായി ജീവിച്ച് കുടുബം വഴിയാധാരമായ ഒരു മഹാ മനുഷ്യൻ പടിയിറങ്ങി…

കേരള രാഷ്ട്രീയത്തിൽ തൻ്റെ ചൂടും ചോരയും സമർപ്പിച്ച് കൊടിയ പീഡനങ്ങൾക്കും ദുരനുഭവങ്ങൾക്കും ബലിയാടാകേണ്ടിവന്ന അടൂർ മുനിസിപ്പൽ മുൻ ചെയർമാൻ ശ്രീബാബു ദിവാകരൻ്റെ അവസ്ഥ കാണുന്നവർക്കു വളരെ വ്യഥയാണ് ഉണ്ടാകുന്നത്, കാരണം സ്വജീവിതം താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനു സമർപ്പിക്കുകയും അതുമൂലം നിരവധി തവണ പോലീസുകാരുടെ ലാത്തിയടിയേറ്റ് ജയിലുകൾ തോറും കഴിയേണ്ടിവന്ന ഒരു

മഹാനുഭാവൻ്റെ അവസ്ഥ കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ പോലും ഒന്നു സഹതപിക്കാൻ പോലും ശ്രമിക്കാത്തത് അപലപനീയം തന്നെയാണ്.ഇന്നദ്ദേഹം വാടക വീട്ടിൽ കഴിയേണ്ട അവസ്ഥ വന്നു. താൻ വളർന്നു വന്ന വീടും വസ്തുവും പരാധീനതകളും ബാധ്യതകളും കാരണം വിൽക്കേണ്ടി വന്നതും സ്വന്തം കുടുംബം നോക്കാതെയുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണെന്ന് നമുക്ക് അനുമാനിക്കാം.

ആവുന്ന കാലത്ത് തന്നോടൊപ്പം നിന്നവർക്ക് ഇന്നദ്ദേഹം അപ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു. അദ്ദേഹത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വന്ന് അടൂരിൻ്റെ പ്രിയപുത്രനായി വളർത്തി ആയുരാരോഗ്യ സൗഖ്യവും ഭൗതികസൗകര്യങ്ങളും ഒരുക്കി ഇദ്ദേഹത്തെ സ്നേഹിക്കന്ന അറിയാവുന്ന രാഷ്ട്രീയ പ്രവർത്തകർ സഹായിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇദ്ദേഹത്തിൻ്റെ തിരിച്ചുവരവ് അടൂരിൻ്റെ മണ്ണിൽ ഇദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …