കോവിഡ് മൂന്നാം തരംഗഭീതി അരികെ നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടവെ 4000 രോഗികള്‍ക്ക് മുകളിലെത്തി പ്രതിദിന കണക്ക്.
ചികിത്സയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും നാലാഴ്ച നിര്‍ണായകമാണ്.
മുമ്ബ് മേയിലാണ് ഇത്രയേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറായിരത്തിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേയില്‍ അവസാന വാരത്തോടെ ഇത് കുറഞ്ഞു.
അതിനുശേഷം ഉണ്ടായ വലിയ വര്ധനയാണിപ്പോഴത്തേത്. ഇതില്‍ സമ്ബര്‍ക്ക രോഗബാധയാണ് വര്‍ധിച്ചിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് കുടുംബങ്ങളിലെ കൂടിച്ചേരലുകള്‍ സമ്ബര്‍ക്ക രോഗബാധക്കുള്ള സാധ്യത വര്‍ധിപ്പിച്ചു. ഓണത്തിന് മുമ്ബ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കാല്ലക്ഷത്തോളമായിരുന്നു.
ബുധനാഴ്ച മാത്രം സമ്ബര്ക്കപ്പട്ടികയില്നിന്ന് 4441പേരാണ് നിരീക്ഷണത്തിലായത്. രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ 10 കോവിഡ് ആശുപത്രികളും രോഗതീവ്രതയനുസരിച്ച് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി 60 കോവിഡ് കെയര്‍ സെന്ററുകളും ജില്ലയില്‍ സജ്ജമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ജില്ലയില്‍ ലഭ്യമായ കിടക്കകളുടെ എണ്ണം നിലവിലെ സാഹചര്യത്തില്‍ പര്യാപ്തമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിന് പുറമെ ആലുവ ജില്ല കോവിഡ് ചികിത്സ കേന്ദ്രം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, സഞ്ജീവനി, അമ്ബലമുകള്‍ കോവിഡ് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് വിദഗ്ധ ചികിത്സക്കുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. അതേസമയം, ജില്ലയില്‍ കോവിഡ് മരണം രണ്ടായിരത്തോടടുത്തു. 1993പേരാണ് നിലവില്‍ മരണപ്പെട്ടത്. 0.43ആണ് മരണനിരക്ക്. 1500ഓളം മരണങ്ങളും രണ്ടാം തരംഗത്തിലാണ് ഉണ്ടായത്.