Breaking News

സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ല, സംസാരിച്ചത് മകളെക്കുറിച്ച്‌; മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം എംജി റോഡിലെ ഒരു ഫ്‌ളാറ്റിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2017 ഡിസംബറിലായിരുന്നു ഗൂഢാലോചന നടത്താനായി പ്രതികള്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംബന്ധിച്ചാണ് ഇവിടെവച്ച്‌ ആലോചന നടന്നത്. ഈ സമയത്തെ മൂന്ന് പേരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷനും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന ചില സാക്ഷിമൊഴികളും കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍ നടന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഫോണ്‍ ഹാജരാക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്നായി ദിലീപ് പറഞ്ഞത് അതില്‍ മുന്‍ ഭാര്യ മഞ്ജു വാര്യരുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ഉണ്ടെന്നായിരുന്നു. ഇതുസംബന്ധിച്ച്‌ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്നാണ് സൂചന.

സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും, മകളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്ന് മഞ്ജു മറുപടി നല്‍കിയെന്നാണ് വിവരം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …