Breaking News

അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചു; യുവാവിനെ 52കാരന്‍ അടിച്ചുകൊന്നു…

അനുവാദമില്ലാതെ തന്റെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെയാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി എന്ന മധ്യവയസ്‌കന്‍ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടു.

കൊല്ലത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ സംഭവം പുറത്തറിഞ്ഞത്…Read more

തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്തപ്പോൾ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരിന്നു.

ഇതിനിടെ പ്രകോപിതനായ വെള്ളിങ്കിരി അവിടെയുണ്ടായിരുന്ന തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചു. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു.

സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്നാണ് ജയകുമാറിന്റെ അമ്മയുടെ പരാതിയില്‍ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …