Breaking News

വൈഗയുടെ മരണം: ഭാര്യയുടെ സ്‌കൂട്ടറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായക രേഖകള്‍ : സനുമോഹന്റെ രഹസ്യ ഇടപാടുകള്‍ ഞെട്ടിക്കുന്നത്…

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്‌ സനുമോഹന്‍. വൈഗയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിഞ്ഞതെന്നാണ് സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി.

മകളെ പുഴയിലേക്ക് എറിഞ്ഞത്തിനു പിന്നാലെ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്റെ മൊഴി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്.

എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് കരുതുന്നു.

അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ അവശ്യമാണെന്നും അതിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം സാനു മോഹന്‍ മാന്യനാണ്. ലവലേശം സംശയത്തിന് ഇടകൊടുക്കാതെയാണ് സാനു എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കേസ്

അന്വേഷണവുമായി ബന്ധപ്പെട്ട് സാനു മോഹന്റെ ചരിത്രം വളരെ ബുദ്ധിമുട്ടോടെയാണ് പൊലീസ് ശേഖരിച്ചത്.

ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ സാനു വായ്‌പയെുത്തതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും തെളിവുകളുണ്ട്.

ഫ്ളാറ്റില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

താമസിച്ചിരുന്ന ഫ്ളാറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങാന്‍ മുന്‍പന്തിയില്‍ നിന്നത് സാനുവായിരുന്നു.

തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫ്ലാറ്റിലുളളവരുടെ കൈയില്‍ നിന്ന് പലതവണ സാനു പണം കടം വാങ്ങിയിരുന്നു. ഇതില്‍ ചിലര്‍ക്ക് പകരം നല്‍കിയ ചെക്ക് മടങ്ങിയെങ്കിലും നല്ലവനായ സാനുവിനെ ആരും സംശയിച്ചില്ല.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഫ്ളാറ്റിലുളളവര്‍. മുംബൈ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സാനു.

അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്. മുംബയില്‍ ബിസിനസ് നടത്തുമ്ബോഴായിരുന്നു തട്ടിപ്പ്. നാട്ടിലെത്തി സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും പലപ്പോഴും സാനു കാണിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തി. ഇതിനിടെയാണ് ഭാര്യയുമായും മകള്‍ വൈഗയുമായുളള സാനുവിന്റെ അടുപ്പം കുറഞ്ഞത്. ഭര്‍ത്താവ് തങ്ങളോട് അകലം പാലിച്ചിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …