Breaking News

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ?? ചെന്നിത്തലയെ പിന്തുണച്ചത് 6 എം.എല്‍.എമാര്‍ മാത്രം

കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തലിംഗവും എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും അഭിപ്രായ ശേഖരണത്തില്‍ വി.ഡി. സതീശന് കൂടുതല്‍ പിന്തുണ.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ആറ് പേര്‍ രമേശ് ചെന്നിത്തല തുടരട്ടെയെന്ന് പറഞ്ഞു.

രണ്ട് പേര്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം, തിരുവഞ്ചൂര്‍ രാധാകൃഷ്നും പി.ടി.തോമസും തങ്ങളെ കക്ഷിനേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, രമേശ് ചെന്നിത്തലയ്ക്ക് ആണ് കൂടുതല്‍ പേരും പിന്തുണ നല്‍കിയതെന്നാണ് ഐ ഗ്രൂപ്പ് ക്യാമ്ബിന്റെ അവകാശവാദം. 21 എം.എല്‍.എമാരില്‍ 19 പേരും ചെന്നിത്തലയെ പിന്തുണച്ചു എന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.

സണ്ണി ജോസഫും വി.ഡി. സതീശനും മാത്രമാണ് ചെന്നിത്തലയെ പിന്തുണയ്ക്കാതിരുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രമേശ് ചെന്നിത്തലയെ തത്വത്തില്‍ പിന്തുണയ്ക്കാന്‍ നല്‍കാന്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു.

9 പേരാണ് എ ഗ്രൂപ്പിനുള്ളത്. നാല് പേര്‍ പൊതുതീരുമാനത്തോടൊപ്പം നിന്ന് രമേശിനെയും മൂന്ന് പേര്‍ സതീശനെയും തുണച്ചു എന്നാണ് അറിയുന്നത്. അവശേഷിക്കുന്നവര്‍ തിരുവഞ്ചൂരും പി.ടി. തോമസുമാണ്. പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ച്‌ ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …