Breaking News

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍…

ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ശൂരനാട് വടക്ക് സ്വദേശി ജിഷ്ണു മനോജ്(24), വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്ത സ്വദേശി ഷാനു(24),

തൊടിയൂര്‍, പുലിയൂര്‍ വഞ്ചി തെക്ക്, സ്വദേശി ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരന്‍ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്.

ശശിധരന്‍റെ മകന്‍ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ശ്യാമിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്.

കേസിലെ ഒന്നാം പ്രതി ജിഷ്ണു മനോജ് ഒരു പെണ്‍കുട്ടിയോട് സംസാരിച്ച വിവരം പെണ്‍കുട്ടിയുടെ ബന്ധുവിനെ അറിയിച്ചതിലുള്ള വിരോധത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.

വീട് ആക്രമിക്കുന്നതിന് മുമ്ബ് ജിഷ്ണു, ശ്യാമിനെ ഫോണില്‍ വിളിച്ച്‌ തെറി പറയുകയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 11ന്

പുലര്‍ച്ചെ ജിഷ്ണുവും മറ്റ് രണ്ടു പേരും ചേര്‍ന്ന് വീടിനു നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ശ്യാം ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍

ശാസ്താംകോട്ട എസ് എച്ച്‌ ഒ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …