Breaking News

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കോഴിക്കോട് സ്വദേശിയായ യുവാവിന് ജീവിതാന്ത്യം വരെ തടവും പിഴയും…

ഭാര്യയുടെ 17കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ഇരട്ട ജീവപര്യന്തം തടവും 17 വര്‍ഷം അധികതടവും രണ്ടുലക്ഷം രൂപ പിഴയും. കോഴിക്കോട് ജില്ലയിലെ 34കാരനെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും പോക്സോ വകുപ്പില്‍ ഏഴ് വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരുവര്‍ഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിന തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

പിഴ അടച്ചാല്‍ പെണ്‍കുട്ടിക്ക് നല്‍കണം. കരുവാരകുണ്ട് സി.ഐ പി. വിഷ്ണു, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഹൈകോടതി ഉത്തരവ് പ്രകാരം കേസ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി. പെണ്‍കുട്ടിയുടെ പിതാവാണ് ഹൈകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …