Breaking News

ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയിലായി. റബീയ്, ഹനാന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ ആണ് കൊല്ലപ്പെട്ടത്. നസീറിനെ പ്രതികള്‍ കൊലപ്പെടുത്തഹാനുണ്ടായ കാരണം കേട്ട് നാട്ടുകാര്‍ ഞെട്ടി.

ഇത്രയും നിസാരമായ ഒരു കാര്യത്തിനാണോ ഒരാളെ കൊന്നത് എന്ന് ഓരോരുത്തരും ചോദിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് ജസീര്‍ കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. പ്രതികളും ​ഹോട്ടലുടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പ്രതികള്‍ ആയുധമുപയോ​ഗിച്ച്‌ ജസീറിനെ കുത്തുകയായിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.

ജസീറിന്റെ കാര്‍ പാലത്തിനടുത്ത് നിര്‍ത്തിയിരുന്നു. കാറില്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാര്‍ നിര്‍ത്തിയിട്ടത് സംബന്ധിച്ച്‌ അവിടെയെത്തിയ രണ്ടുപേരുമായി തര്‍ക്കം നടന്നു. സംസാരിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ജസീറ നില്‍ക്കുമ്ബോഴാണ് ഒരാള്‍ കത്തിയെടുത്ത് ജസീറിന്റെ ഇടനെഞ്ചില്‍ കുത്തിയത്. ജസീറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …