Breaking News

പാറശ്ശാലയിൽ പതിനാലുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയത് പിതാവും സുഹൃത്തും ചേര്‍ന്ന്; ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി പുറത്തുപറഞ്ഞത് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിം​ഗിനിടെ

പതിന്നാലുകാരിയെ അച്ഛനും അച്ഛന്റെ സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ പാറശ്ശാല പൊലീസ് അന്വേഷണമാരംഭിച്ചു. പീഡിപ്പിച്ച കുട്ടിയുടെ അച്ഛനും സുഹൃത്തും ഒളിവിലാണ്. താമസിച്ചിരുന്ന സ്ഥലത്തുവച്ച്‌ അച്ഛനും പിന്നീട് അച്ഛനും സുഹൃത്തും ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. കുട്ടിയെ നിര്‍ഭയയിലേക്ക് അയച്ചത് അറിഞ്ഞതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്.

രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ്, തന്നെയും മകളെയും മര്‍ദ്ദിക്കുന്നുവെന്നു പറഞ്ഞാണ് കൊല്ലങ്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയും അമ്മയും എത്തുന്നത്. സംശയം തോന്നിയ കൊല്ലങ്കോട് പൊലീസ്, പെണ്‍കുട്ടിയെ പൂജപ്പുര നിര്‍ഭയയിലേക്ക് കൗണ്‍സിലിങ്ങിനായി അയച്ചതോടെയാണ് അച്ഛനും അച്ഛന്റെ സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ച കാര്യം കുട്ടി പുറത്ത് പറയുന്നത്.

ഇതേത്തുടര്‍ന്ന് നിര്‍ഭയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വിവരം കൈമാറി. സി.ഡബ്ല്യു.സി.യുടെ നിര്‍ദ്ദേശപ്രകാരമാണ് പാറശ്ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബം നേരത്തേ പാറശ്ശാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിച്ചിരുന്നത്. പിന്നീട് കൊല്ലങ്കോട്ടേക്കു മാറുകയായിരുന്നു. ഇവര്‍ പാറശ്ശാല ഭാഗത്തു താമസിക്കുമ്ബോഴാണ് പീഡനം നടന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …