Breaking News

യാത്രക്കാര്‍ അലാറം ചെയിന്‍ വലിച്ചു; ട്രെയിന്‍ നിന്നത് നദിയുടെ നടുക്ക് പാലത്തില്‍, ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്

യാത്രക്കാരന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ യാത്ര പുനരാരംഭിക്കുന്നതിന് ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്. നദിയുടെ മുകളിലുള്ള പാലത്തില്‍ വച്ചാണ് എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചത്. തുടര്‍ന്ന് ട്രെയിന്‍ പാലത്തിന് മുകളില്‍ നിന്നു. യാത്ര പുനരാരംഭിക്കണമെങ്കില്‍ നോബ് റീസെറ്റ് ചെയ്യണം. ഈ സാഹചര്യത്തിലാണ് ഗോദാന്‍ എക്‌സ്പ്രസിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ ജീവന്‍ പണയപ്പെടുത്തി ഒറ്റവരിപ്പാലത്തില്‍ നിന്ന് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറിയത്.

കല്യാണില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള നദിയിലെ ഒരു റെയില്‍വേ പാലത്തില്‍ കുടുങ്ങി. ഒറ്റവരിപ്പാതയിലാണ് ട്രെയിന്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ നടന്ന സംഭവത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്രെയിനുകളില്‍ അനാവശ്യമായി അലാറം ചങ്ങല വലിക്കരുതെന്ന് റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.

ഛപ്രയിലേക്കുള്ള ഗോദാന്‍ എക്‌സ്പ്രസിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ നദിക്ക് മുകളിലുള്ള പാലത്തിലൂടെ ട്രെയിനിന്റെ എഞ്ചിനിലേക്ക് അതിസാഹസികമായാണ് കടന്നത്. തുടര്‍ന്ന് ചെറിയ ഒരു ഇരുമ്ബ് തൂണില്‍ ചവിട്ടിയാണ് ഇദ്ദേഹം തിരിച്ച്‌ ഇറങ്ങിയത്. ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള കാലു നദിയിലെ പാലത്തില്‍ വച്ച്‌ സാമൂഹ്യവിരുദ്ധര്‍ അലാറം ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയെന്നും ട്രെയിന്‍ യാത്ര പുനരാരംഭിക്കുന്നതിന് സെക്കന്‍ഡ് ലാസ്റ്റ് നോബ് റീസെറ്റ് ചെയ്യേണ്ടതുണ്ടെന്നും വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് സെന്‍ട്രല്‍ റെയില്‍വേയുടെ മുഖ്യ വക്താവ് ശിവാജി സുതാര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …