Breaking News

സിപിഎമ്മിന് 166, ലീഗിന് 41, സിപിഐക്ക് 58; തമിഴ്‌നാട്ടില്‍ സീറ്റു നിലയിങ്ങനെ

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്ബരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിര്‍ന്ന നേതാക്കളായ ഒ. പന്നീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല.

1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തില്‍ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികള്‍ക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, 41, 58 സീറ്റുകളാണ് കക്ഷികള്‍ക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു. ചെറു കക്ഷികളായ പിഎംകെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല.

ഒമ്ബത് മാസം പ്രായമായ ഡിഎംകെ സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. 200 വാര്‍ഡുകളുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സില്‍ സ്വന്തമാക്കിയത് ഡിഎംകെയ്ക്ക് അതിമധുരമായി. 2011ല്‍ അണ്ണാഡിഎംകെയാണ് കൗണ്‍സിലില്‍ അധികാരത്തിലെത്തിയിരുന്നത്. കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആകെ 308 സീറ്റാണ് ബിജെപി വിജയിച്ചത്.

ഇതില്‍ 200 ഉം കന്യാകുമാരി ജില്ലയില്‍ നിന്നാണ്. ദ്രാവിഡ പാര്‍ട്ടികളേക്കാള്‍ ദേശീയ കക്ഷികള്‍ക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി. 21 മുനിസിപ്പര്‍ കോര്‍പറേഷനുകളിലെ 1100 വാര്‍ഡുകള്‍ ഡിഎംകെ മുന്നണി സ്വന്തമാക്കി. ഡിഎംകെ 948, കോണ്‍ഗ്രസ് 73, സിപിഎം 24, എംഡിഎംകെ 21, വിസികെ 16, സിപിഐ 13, മുസ്‌ലിംലീഗ് ആറ് എന്നിങ്ങനെയാണ്

മുന്നണിയിലെ വിവിധ കക്ഷികളുടെ സീറ്റുനില. എഐഎഡിഎംകെ ക്യാപിന് 164 സീറ്റേ ജയിക്കാനായുള്ളൂ. മുനിസിപ്പാലിറ്റികളില്‍ ഡിഎംകെ മുന്നണി 2658 സീറ്റുകളില്‍ വിജയിച്ചു. വിവിധ കക്ഷികളുടെ സീറ്റുനില ഇപ്രകാരം. ഡിഎംകെ 2360, കോണ്‍ഗ്രസ് 151, സിപിഎം 41, എംഡിഎംകെ 34, വിസികെ 26, മുസ്‌ലിംലീഗ് 23, സിപിഐ 19, എംഎംകെ നാല്. എഐഎഡിഎംകെയ്ക്ക് 638 സീറ്റിലേ വിജയിക്കാനായുള്ളൂ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …