Breaking News

സില്‍വര്‍ ലൈന്‍: പ്രതിഷേധത്തിനിടയില്‍ 140 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി…

അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിക്കായി 140 കിലോമീറ്റര്‍ ഭാഗത്ത്‌ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞതായി കെ-റെയില്‍. സ്‌ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന വന്‍ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തിയാണ്‌ അധികൃതര്‍ നീങ്ങുന്നത്‌. ശേഷിക്കുന്ന 390 കി.മീറ്റര്‍ ഭാഗത്തെ കല്ലിടല്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. സാമൂഹിക ആഘാത

പഠനത്തിന്റെ മുന്നോടിയായായാണ്‌ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നതെന്നും അധികൃതര്‍ വ്യക്‌തമാക്കി. പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്‌, കോഴിക്കോട്‌, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ്‌ ഇതിനോടകം കല്ലിട്ടത്‌. പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും. കാസര്‍ഗോഡ്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ കല്ലിട്ടത്‌. 14 വില്ലേജുകളിലായി 38 കിലോമീറ്റര്‍ ദൂരത്തിനകത്ത്‌ 1439 കല്ലുകളിട്ടു.

സൗത്ത്‌ തൃക്കരിപ്പൂര്‍, നോര്‍ത്ത്‌ തൃക്കരിപ്പൂര്‍, ഉദിനൂര്‍, മണിയാട്ട്‌, പീലിക്കോട്‌, ചെറുവത്തൂര്‍, നീലേശ്വരം, പേരോള്‍, കാഞ്ഞങ്ങാട്‌, ഹോസ്‌ദൂര്‍ഗ്‌, ബല്ല, അജാനൂര്‍, ചിത്താരി, കീക്കന്‍, പള്ളിക്കര, കോ്‌ട്ടിക്കുളം, ഉദുമ, കളനാട്‌ എന്നീ വില്ലേജുകളിലായാണ്‌ കല്ലിട്ടത്‌.
കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 37 കിലോമീറ്റര്‍ നീളത്തില്‍ 1130 കല്ലുകള്‍ സ്‌ഥാപിച്ചു.

ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, ചെറുതാഴം, മാടായി. കുഞ്ഞിമംഗലം, പള്ളിക്കുന്നു, പയ്യന്നൂര്‍, കണ്ണൂൂര്‍-1 തുടങ്ങിയ വില്ലേജുകളില്‍ കല്ലിടീല്‍ പുര്‍ത്തിയാക്കി.

എറണാകുളം ജില്ലയില്‍ 33 കിലോമീറ്റര്‍ ദീരം കല്ലിടല്‍ പൂര്‍ത്തിയായി. അങ്കമാലി, പാറക്കടവ്‌, നെടുമ്ബാശ്ശേരി, ചെങ്ങമനാട്‌, ചൊവ്വര, കീഴ്‌മാട്‌ വില്ലേജുകളിലായി 493 കല്ലൂകളിട്ടു. ജില്ലയിലെ പുത്തന്‍കുരിശ്‌, തിരുവാങ്കുളം, തിരുവാണിയൂര്‍, അങ്കമാലി, പാറക്കടവ്‌, നെടുമ്ബാശ്ശേരി, ചെങ്ങമനാട്‌, ചൊവ്വര വില്ലേജുകളിലായി വില്ലേജുകളിലായി 17 കിലോമീറ്ററോളം ദൂരത്തില്‍ 540 കല്ലുകളും സ്‌ഥാപിച്ചട്ടുണ്ട്‌.

കോഴിക്കോട്‌ ജില്ലയില്‍ കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ വില്ലേജുകളിലായി നാലര കിലോമീറ്ററോളം ദൂരം 134 കല്ലുകളിട്ടു. കോട്ടയം ജില്ലയില്‍ മുളക്കുളം, കടുത്തുരുത്തി, നീഴൂര്‍ വില്ലേജുകളിലാണ്‌ കല്ലിടല്‍ പുരോഗമിക്കുന്നത്‌. എട്ട്‌ കിലോമീറ്റര്‍ ദൂരം 385 കല്ലുകള്‍ സ്‌ഥാപിച്ചു. ആലപ്പുഴയില്‍ മുളക്കുഴ വില്ലേജില്‍ 1.6 കിലോമീറ്റര്‍ ദൂരം 15 കല്ലുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര, പള്ളിക്കല്‍, നാവായിക്കുളം, കുടവൂര്‍, കീഴാറ്റിങ്ങല്‍ ആറ്റിങ്ങല്‍, കുന്തല്ലൂര്‍, ആഴൂര്‍,

വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തില്‍ 623 കല്ലുകള്‍ സ്‌ഥാപിച്ചു. കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍. അദിച്ചനല്ലൂര്‍, ചിറക്കര, മീനാട്‌, തഴുത്തല എന്നീ വില്ലേജുകളിലായി പതിനനാല്‌ കിലോമീറ്റര്‍ ദൂരത്തില്‍ 721 കല്ലുകളാണ്‌ സ്‌ഥാപിച്ചത്‌.തൃശൂര്‍ ജില്ലയിലെ, തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, പഴഞ്ഞി വില്ലേജുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം 68 കല്ലുകള്‍ സ്‌ഥാപിച്ചു. . മലപ്പുറം ജില്ലയില്‍

അരിയല്ലൂര്‍ വില്ലേജില്‍ നാല്‌ കിലോമീറ്ററോളം ദൂരത്തില്‍ 57 കല്ലുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞു.
2013-ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്‌ടപരിഹാരത്തിനും സുതാര്യതയ്‌ക്കും പുരനധിവാസത്തിനും പുനഃസ്‌ഥാപനത്തിനുമുള്ള അവകാശ നിയമം 4(1) വകുപ്പ്‌ അനുസരച്ചാണ്‌ സാമൂഹികാഘാത പഠനം നടത്തുന്നത്‌. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്‌ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണം ഇതിന്റെ ഭാഗമായി നടക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …