Breaking News

ബിഹാറില്‍ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു…

ഷെയ്ഖ്പുര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷമായിരുന്നു ആണ്‍കുട്ടികളുടെ ആക്രമണം. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ച് രൂപയും നല്‍കി. കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പൊലീസ് പിടികൂടി.

വയലില്‍ നിന്ന് പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു ഏകദേശം 8, 9 വയസ് തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇതില്‍ ഒരാളുടെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ബലാത്സംഗം ചെയ്ത ആണ്‍കുട്ടികളുടേയും ഇരകളായ പെണ്‍കുട്ടികളുടേയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പിന്നാലെയാണ് ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രണ്ട് പെണ്‍കുട്ടികളെയും മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …