ലേലത്തിലെടുത്ത തേക്ക് മുറിച്ചുമാറ്റിയപ്പോള്‍ കേടായെന്ന് കണ്ടതിനെത്തുടര്ന്ന്സ നഗരസഭക്കു മുന്നില്‍ ഉപേക്ഷിച്ചു. പന്തളം നഗരസഭ ഓഫീസിനരികില്‍ നിന്ന തേക്കാണ് നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് ലേലത്തിന് വെച്ചത്. അടൂര്‍ തുവയൂര്‍ സ്വദേശി രാജുവാണ് വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് ഏറ്റെടുത്തത്. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉള്‍ഭാഗം പൂര്‍ണമായും പൊള്ളയായിരുന്നു. തുടര്‍ന്ന്, രാജു മരം നഗരസഭക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജു നഗരസഭ സെക്രട്ടറിക്ക് പരാതിയും നല്‍കിയിരിക്കുകയാണ്.
Check Also
SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.
SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …