Breaking News

കാര്‍ പാര്‍ക്കില്‍ വെച്ച്‌ സെക്സ് നടത്താന്‍ വിസമ്മതിച്ച്‌ ഭാര്യ പോയപ്പോള്‍ വഴിയില്‍ ഇറങ്ങി ആരെയെങ്കിലും പിടിക്കാന്‍ കാത്തിരുന്നു; ഇരയായത് എളുപ്പവഴി നോക്കിയെത്തിയ സബീന; സബീനയുടെ ദാരുണമരണം ലണ്ടന്റെ ഉറക്കം കെടുത്തുമ്ബോള്‍

ലണ്ടന്റെ ഉറക്കം കെടുത്തിയ സംഭവമായിരുന്നു സബിന നെസ്സ എന്ന യുവതിയുടെ കൊലപാതകം. ബ്രിട്ടനില്‍ തന്നെ സ്ത്രീകളുടെ സുരക്ഷയെ പറ്റി ഏറെ ഉത്കണ്ഠ പരത്തിയ ഈ സംഭവത്തിനു ശേഷം ഏറെ പ്രതിഷേധങ്ങളും മറ്റും നടക്കുകയും ചെയ്തു. അതിലെ പ്രതിയായ കോസി സെലമാജിനെ കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇയാളുടെ മുന്‍ഭാര്യ.

സബീനയെ കൊല്ലുന്നതിനു ആഴ്‌ച്ചകള്‍ക്ക് മുന്‍പ് നിരവധി തവണ തന്നെ കഴുത്തുഞ്ഞെരിച്ച്‌ ശ്വാസം മുട്ടിച്ചിരുന്നു ഇയാളെന്നാണ് അവര്‍ പറഞ്ഞത്. ഒരു ക്ലീനറും പര്‍ട്ട ടൈം ബെല്ലി ഡാന്‍സറുമായ ഘെര്‍ഗിസാന്‍ പറയുന്നത് സബിനയുടെ കൊലപാതകത്തിന് ആഴ്‌ച്ചകള്‍ക്ക് മുന്‍പ് തൊട്ടെ സെലമാജ് വളരെ അക്രമസക്തനായിട്ടായിരുന്നു കാണപ്പെട്ടത് എന്നാണ്.

ഡബിള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വന്നതിനാല്‍ സെലമാജിന്റെ ഫോണ്‍ എടുത്തില്ലെന്ന് കാരണം പറഞ്ഞ് കിടക്കയില്‍ തന്നെ കിടത്തി കഴുത്തു ഞെരിച്ചു എന്നും ഇവര്‍ പറയുന്നു. അതിനു ശേഷം അയാളോടു കൂടി താമസിക്കാന്‍ ഭയം തോന്നിയതിനാല്‍ താന്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയെന്നും അവര്‍ പറഞ്ഞു.

അതിനു ശേഷം അവര്‍ തമ്മില്‍ വളരെ വിരളമായി മാത്രമെ സംസാരിച്ചിട്ടുള്ളിൂ. സബിന കൊല്ലപ്പെട്ട ദിവസമായിരുന്നു അതിനു ശേഷം അവര്‍ നേരിട്ട് കണ്ടുമുട്ടുന്നത്. ഘെര്‍ഘിസാന്‍ ജോലി ചെയ്തിരുന്ന, ഈസ്റ്റ്ബേണിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്. ഹോട്ടലിലെ കാര്‍ പാര്‍ക്കിംഗില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് സെലാജ് ആവശ്യപ്പെട്ടു എന്ന് അവര്‍ പറായുന്നു. എന്നാല്‍ അവര്‍ അതിനു വിസമ്മതിക്കുകയായിരുന്നു.

വളരെയേറെ ഉത്കണ്ഠാകുലനായിരുന്നു അപ്പോള്‍ അയാളെന്ന് അവര്‍ പറയുന്നു. കാറിനുള്ളില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. താന്‍ ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിനാല്‍ അടുത്ത ഇരയേയും തേടി അയാള്‍ പോയതാകും എന്നാണ് അവര്‍ പറയുന്നത്. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറയുന്നത് ഇതാണ്.

ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ നിരാശനായി മറ്റൊരു സ്ത്രീയെ കാത്തിരുന്ന ഇയാളുടെ മുന്‍പിലേക്കാണ് വിധി സബിനയെ കൊണ്ടെത്തിച്ചത്. അന്ന് സമയം വൈകിയതിയനാല്‍ എളുപ്പത്തിലെത്തുവാനായിട്ടായിരുന്നു, പ്രധാന നിരത്തിലൂടെ പോകാതെ പാര്‍ക്കിനകത്തുകൂടിയുള്ള ഷോര്‍ട്ട് കട്ട് സബിന തെരഞ്ഞെടുത്തത്.

രാത്രി സമയങ്ങളില്‍ കാര്‍ പാര്‍ക്കിലൂടെ നടക്കരുതെന്ന് സുഹൃത്തുക്കളോടു പോലും പറയാറുള്ള സബിന അന്ന് നേരം വൈകിയതുകൊണ്ടു മാത്രമായിരുന്നു ആ വഴി തിരഞ്ഞെടുത്തത്. അവിടെയാണ് ഇരയേയും കാത്ത് കാമഭ്രാന്തനായ സെലമാജ് ഇരുന്നിരുന്നത്.

ഏകദേശം 2 അടി നീളമുള്ള ലോഹദണ്ഡ് ഉപയോഗിച്ച്‌ അയാള്‍ സബിനയെ അടിച്ച്‌ ബോധരഹിതയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ സബിനയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം അയാള്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. സബിനയുടെ വീടിന്റെ 200 വാര അകലെയാണ് ഇത് സംഭവിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …